തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (Trivandrum International Airport) യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ചായ ആസ്വദിക്കാം. പുതുതായി ആരംഭിച്ച ‘ഉഡാൻ യാത്രി കഫേ’ (Udaan Yatri Café) ലാണ് ഒരു കപ്പ് ചായയുടെ വില വെറും 10 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ചായ ലഭിക്കുന്ന വിമാനത്താവളങ്ങളിലൊന്നായി തിരുവനന്തപുരവും മാറി.
സാധാരണഗതിയിൽ വിമാനത്താവളങ്ങളിൽ ഭക്ഷണപാനീയങ്ങൾക്ക് വലിയ കൊള്ള വിലയാണ് ഈടാക്കാറുള്ളത്. എന്നാൽ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും അടക്കം എല്ലാ യാത്രക്കാർക്കും ആശ്വാസകരമാകുന്ന രീതിയിലാണ് ഈ ബജറ്റ് ഫ്രണ്ട്‌ലി കഫേ വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ ലഘുഭക്ഷണങ്ങൾ
ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിൽ ഈ കഫേയുടെ സേവനം ലഭ്യമാണ്. 10 രൂപയുടെ ചായയ്ക്ക് പുറമെ കാപ്പിയും ലഘുഭക്ഷണങ്ങളും ന്യായമായ വിലയിൽ ഇവിടെ ലഭിക്കും. വിമാനത്താവള സേവനങ്ങൾ കൂടുതൽ യാത്രക്കാരിലേക്ക് എത്തിക്കുന്നതിന്റെയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നീക്കം. കുറഞ്ഞ നിരക്കിലുള്ള ഇത്തരം സേവനങ്ങൾ യാത്രയുടെ അനുഭവം കൂടുതൽ മികച്ചതാക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു.
യാത്രാനുഭവം മെച്ചപ്പെടുത്തുന്നു
ചായയ്ക്ക് ഇത്രയും കുറഞ്ഞ വില നിശ്ചയിച്ചതിലൂടെ യാത്രക്കാരുടെ സംതൃപ്തിക്കും സൗകര്യത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് Trivandrum International airport അധികൃതർ വ്യക്തമാക്കി. വിമാനത്തിനായി കാത്തിരിക്കുന്ന സമയത്ത് അമിതവില ഭയക്കാതെ ലഘുഭക്ഷണം കഴിക്കാൻ സാധിക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.
മറ്റ് വിമാനത്താവളങ്ങൾക്ക് മാതൃക.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഈ തീരുമാനം ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങൾക്കും ഒരു മികച്ച മാതൃകയാണ്. അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ പോലും യാത്രക്കാരുടെ സംതൃപ്തിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഈ നീക്കം തെളിയിക്കുന്നു. കേരളത്തിലെ യാത്രക്കാരോട് ആഭിമുഖ്യമുള്ള പ്രധാന കേന്ദ്രമെന്ന വിമാനത്താവളത്തിന്റെ ഖ്യാതി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് ഇനി നേരിട്ട് പറക്കാം. കൊച്ചിയിൽ നിന്നും അഗതിയിലേക്ക് fly91 പുതിയ സർവീസ്.









